Skip to main content

Posts

Showing posts from 2018

Pho? Yes, let's GRAB. Now.

It's May 2018. Our family of four who has a combined age of 76 is wandering the streets of Ho Chi Minh City (HMC), the capital of Vietnam that has been free for just over 73 years. In the free world, we are 3 years senior to Vietnam. Four days is short. Especially if you are visiting Vietnam, that's rich in stories. Four days were all we had to experience the stories of Vietnam. It has been a while since our HMC trip. In theory, Vietnam should now be deep down in our memory bank. Still, the encounters from the Viet trip constantly come up in our conversations. Especially, when we visit the Pho Places, or Vietnamese restaurants, which there are aplenty in Sydney. We will go back to Vietnam for sure so we can add more to our list of stories. But for now, here are a few encounters from our Viet Trip Part One. Encounter ONE: Red salute welcome The wonders of Vietnam started to entertain us from the moment we landed at the International airport. A thin small lady in a m...

അ 'അമ്മ', ഇ 'ഇല'.....

"Jhashaam.  Is that what you say in your language for fish?" മീൻ, ഞണ്ട്, കക്ക തുടങ്ങി കടൽ ജീവികളുടെ വൻ കൂട്ടത്തിനിടക്ക് ഞങ്ങളുടെ തീന്മേശ അലങ്കരിക്കാൻ പറ്റിയ  ജനുസ്സിനെ തിരയുകയായിരുന്ന എന്നെ കിഴക്കൻ പത്രോസ് വിളിച്ചുണർത്തി.  സ്ഥലം സിഡ്നി മീൻ മാർക്കറ്റ്. കയ്യിൽ പിടയ്ക്കാത്ത  ഒരു ഫിഷിനെയും പേറി നിന്ന് "Jhaasham" എന്ന് മൊഴിഞ്ഞവൻ, ആരോ എന്തോ. പത്രോസ് എന്നത് ഞാൻ ഇട്ട വിളിപ്പേരാകുന്നു. കിഴക്കൻ യൂറോപ്യൻ വംശജനായ ആജാനബാഹുവിന് ഒരു മമ്മൂട്ടി കട്ട്. കിഴക്കന് കിടക്കട്ടെ എൻറെ വക ഒരു പേര്.   'ജഷം'  എന്നത് ഈയുള്ളവൻ മാതൃഭാഷയിൽ fishനെ വിളിക്കുന്ന പേരാണോ എന്നതാണ് പത്രോസ് ചോദ്യം. പത്രോസിനു ഈ വിജ്ഞാനം പകർന്നു കൊടുത്തത് എന്റെ കനിഷ്ഠൻ -  ശിവരാമൻ . മീൻ മാർക്കറ്റിൽ കയറിയതു മുതൽ  ശിവരാമൻ  മീനുകളെ ചൂണ്ടിക്കാണിച്ചു ജപിച്ചു കൊണ്ടിരിക്കുകയാണ്. 'ജഷം'.   'റെഡ് ജഷം'. 'ബിഗ് ജഷം'.   ഇവിടെ ഉദ്ദേശിച്ചത് അക്ഷരമാലയിലെ ഇളം 'ജ' കഴിഞ്ഞുള്ള കടുപ്പം 'ജ' ആയിരുന്നു. എന്നാൽ ആ അക്ഷരം ഗൂഗിൾ കീ ബോർഡിൽ കിട്ടാനില്ല.  ശിവറാമിന് ജഷം...

മൂക്കുത്തി കൊക്കുണാഞ്ചികൾ

മൂക്കു കുത്തി തുളയടച്ചണിയുന്ന ആഭരണമാകുന്നു മൂക്കുകുത്തി അഥവാ വാമൊഴിയാൽ ലോപിക്കപ്പെട്ട മൂക്കുത്തി. മൂക്കുത്തിയുടെ ഉത്ഭവം പശുവിന്റെ മൂക്കയറുമായി കൂട്ടി വായിക്കണമെന്നും സ്ത്രീശക്തിയെ മൂക്കയറിട്ടു പിടിക്കാനായി ആൺബുദ്ധിയിൽ പിറവിയെടുത്ത ഒരു ഉപകരണമായി മൂക്കുത്തിയെ നോക്കിക്കാണണമെന്നും ആഹ്വാനം നടത്തുന്നു ഒരു പ്രമുഖ ഫെമിനിസ്റ്റ്. അതല്ല ചട്ടക്കൂടുകളിൽ പതുങ്ങാത്ത, നാട്ടുനടപ്പിനെ ഭയക്കാത്ത ശക്തയായ സ്ത്രീമനസിന്റെ സ്വാതന്ത്ര്യവിളംബരമാണ് ഇന്ന് വളരെ വിരളമായി മാത്രം കാണുന്ന മൂക്കുത്തി എന്ന വിശ്വാസം മറ്റൊരു വിഭാഗം സ്ത്രീപക്ഷ ചിന്തകരിൽ സജീവമാണ്. മൂക്കുത്തിക്കു രവിമന്ദിരം ഗ്രൂപ്പിൽ എന്ത് പ്രസക്തി? ഗ്രൂപ്പ് മെംബെർമാരുടെ സംശയം സ്വാഭാവികം. മൂക്കുത്തിയെ രവിമന്ദിരം വീട്ടിലേക്ക് ചേർക്കുന്ന കണ്ണികൾ തേടി ഞാൻ നടത്തിയ ഒരന്വേഷണത്തിന്റെ റിപ്പോർട്ടാണ് താഴെ കുറിച്ചിരിക്കുന്നത്. എൺപതുകളിലെ രവിമന്ദിരം വീട്. മധ്യവേനലവധിയുടെ ആരംഭഘട്ടമായതിനാൽ ഈയുള്ളവൻ രവിമന്ദിരത്തിൽ ഹാജർ. അഞ്ചുമണിയായി കാണണം. ഉറക്കം കഴിഞ്ഞെന്നുറപ്പു വരുത്തി മുകളിലെ ഹാൾ മുറിയിൽ നിന്നും ഞാൻ പ.തുക്കെ താഴേക്കെത്തി. അപ്പോഴേക്കും രവിമന്ദിരത്തിൽ മറ്റൊരു...

#MKR@40

Lead up to President's (MKR's) 40th celebrations. 

വക്കീൽ സംഗമം

റൊട്ടിക്കട delight